'' Not All The Touches With love ''
AT THE EDGE OF YOUR DREAMS
AND THE TEARS OF YOUR FAMILIES
NIRBHAYA
JISHA
JUNKO FURUTA
ASIFA BANO
SOUMYA
ARUNA SHANBAUG
SCARLETT KEELING
MATHURA
SUZETTE JORDAN
PRIYADARSHINI MATTOO
IMRANA
BHANWARI DEVI
ANITA COBBY
OKSANA MAKAR
YELLOW
കടലിലേക്കു തള്ളി നിൽക്കുന്ന കറുത്ത പാറക്കൂട്ടങ്ങളിലേക് മത്സര
ബുദ്ധിയെന്നോണം തിരമാലകൾ അടിച്ചു കയറുന്നു …
ദിശയില്ലാതെ അലസമായി പാറി നടക്കുന്ന കടൽ കാക്കള്‍ മുകളിൽ വെട്ടം വെക്കുന്നുണ്ട് ..
മുനമ്പ് പോലെ നിൽക്കുന്ന ഒരു പാറയുടെ അരികിൽ നിന്ന് ഒരാൾ കടലിലേക്കു എടുതു ചാടി..
അങ് കുറച്ചകലെ കരയിൽ നിന്ന് മാറി കടലിലൂടെ ഒരു അഞ്ഞൂറ് മീറ്റർ പോയാൽ തനിച്ചിരിക്കുന്ന ആ ഒറ്റ പാറയെ കാണാം …
ദുബായില്‍ എത്തിയതിന്‍റെ ആദ്യ ദിവസങ്ങളില്‍ അവള്‍ സ്ഥിരമായി അവിടെ ചെന്നിരിക്കാറുണ്ടയിരുന്നു
ആത്മ വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും തീരമായിരുന്നു ആ കടലോരം…
വേലിയേറ്റ സമയത്തു ആ പാറ കടലിൽ മുങ്ങി പോകും…എത്ര കാലം ആയിറ്റുണ്ടാകും ആ പറ ഈ ഇരിപ്പ് തുടങ്ങിയറ്റ് ?
ചിലപ്പോൾ നൂറ്റാണ്ടുകൾ...
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഒമാൻ ഉൾക്കടലിലെ ഒരു പട്ടണമാണ് ഖോർ ഫക്കൻ….വളഞ്ഞ ഖോർ ഫക്കാൻ ബീച്ചും ആഴക്കടൽ തുറമുഖവും ഉള്ള ഈ തീരത്തിന്‍ പശ്ചാത്തലം എന്നോണം തവീട്ടു നിറംപൂശിയ ഹജര്‍ മലനിരകള്‍ കാണാം…പുരാതന ശവക്കുഴികളും തകർന്ന പോർച്ചുഗീസ് കോട്ടയും ഉൾപ്പെടുന്ന നഗരത്തിന് പടിഞ്ഞാറ് വാദി വുരായ, വെള്ളച്ചാട്ടങ്ങളും നഗരത്തെ മേനികൂട്ടുന്നു…
പ്രിയ ഖൊര്‍ഫുഖനില്‍ നിന്ന്മടങ്ങുമ്പോള്‍ നേരംഇരുട്ടില്‍ വീണിരുന്നു…
ആറു മാസങ്ങള്‍ക്കു മുബായിരികണം അവള്‍ ഈ കടലോരത്ത് വന്നിരുന്നു അവസാനമയി കാറ്റ് കൊണ്ടതു…
നഗരത്തിന്‍റെ മുഖംമൂടി ഇട്ടു കയുത്ത് വേദനികുമ്പോള്‍ ഇടക് ഖോര്ഫുഖനിലെക് ഒരു ഉള്‍ വലിയല്‍ അവള്‍ക് സ്ഥിരമാണ്…
പരുപരുത്ത പൂയി മണ്ണിലേക്ക് കാലിറക്കി,തെളിഞ്ഞ പളുങ്ക് വെള്ളത്തിലേക് നോക്കി ഇരിക്കും..തിരമാലയില്‍ കൂടിനടന്നു കുന്നിന്‍ മുകളിലെ കഫെ യുടെ മുറ്റത്ത് നിരത്തിയിട്ട ചെയര്‍ ഒന്നെടുത്തു ഒലിവ് മരത്തിന്‍റെ ചുവട്ടില്‍ കൊണ്ടിടും ….എന്നിട്ട് ഓര്‍മകളുടെ കെട്ടയിക്കും…
ഇടക്കു ഓര്‍മ്മകള്‍ കാടുകയറി അപ്പച്ചന്‍റെ കുയിമാടം വരെചെന്ന് നില്കും. അത് പോലെ പാറക്കൂട്ടങ്ങൾക്കു മീതെ ചെരുവിലേക് താഴ്ന്ന ഒരു ഭാഗത്താണ് അവളുടെ അപ്പച്ചന്‍ കുയിമാടം ഒരുക്കിയത് ,കുന്ദിരിക്ക പൂശിയ വെള്ളത്തുണിയോടപ്പം അപ്പച്ചന് ആ പൂഴി കലർന്ന മണ്ണിലേക്കു അലിഞ്ഞു ചേർന്നിട്ടുണ്ടാവണം…
അവളുടെ ഉയരത്തിൽ പുൽച്ചെടി വളർന്നിട്ടുണ്ട്, ഇനിയും സ്റ്റെപ്പുകൾ കയറണം മുകളിൽ എത്താന്‍,കുറച്ചു കാലം മുൻപ് വരെ ഇവിടെ ശരിയായ ഒരു വഴി ഉണ്ടായിരുന്നില്ല….
ആളുകൾ നടന്നു നീങ്ങി തനിയെ ഉണ്ടായ ഒരു ചെമ്മൺ പാത ആയിരുന്നു
അവിടെ നിന്നാൽ ഒരു ഭൂഗോളം എന്ന പോലെ ഭൂമിയെ കാണാം
എപ്പോഴും ഇളം ചുടുകാറ്റ് വീശുന്ന ഒരു താഴ്‌വാരം
അപ്പച്ചന്‍ അന്ത്യ വിശ്രമം ഒരുക്കിയ ഇടം അതിമനോഹരം തെന്നെ…
പിന്നെയും ചിന്തകള്‍ അങ്ങിങ്ങായി പരന്നു നടക്കും ഒടുവില്‍ നാട്ടില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന വീടിന്‍റെ മുന്നില്‍ ചെന്ന് നില്കും
അപ്പോയെക്കും ഹജര്‍ താഴ്വരയില്‍ നിന്ന് വെയില്‍ പിന്‍വാങ്ങിയിട്ടുണ്ടാകും കടല്‍ തീരത്ത് നിന്നു മിക്കവരും പോയിട്ടുണ്ടാവും
.
പറയാനുള്ളതെല്ലാം മണല്‍ തരികളോട് അടക്കം പറഞ്ഞു അവള്‍ തിരിഞ്ഞുനടക്കും…
memories are dangerous beings എന്ന് എയുതിവെച്ചത് തിരകള്‍ വന്നു വിഴുങ്ങിയിട്ടുണ്ടാവും….
WHITE
പുതപ്പിനടിയിലൂടെ കൈ നീട്ടി തലേന്നു രാത്രിയിൽ വായിച്ച പുസ്തകത്തിന്‍റെ അടിയിൽ നിന്നും അവൾ ഫോൺ എടുകുമ്പോള്‍ അവള്‍ക് അറിയാം കോണ്ട്രാക്ടര്‍ക്കു കൊടുകേണ്ട കാശിന്‍റെ കാര്യം പറഞ്ഞു അമ്മ ആയിരിക്കും എന്ന്…
ജോലിയുടെ സമ്മര്‍ദം,നാട്ടിൽ പണി തീരാറായ വീടിന്‍റെ ചിലവിന് ഇനിയും പണം ഉണ്ടാകേണ്ട ഭാരിച്ച ഉത്തരവാദിത്വം ,
മര്യാദക് ജോലിക് പോവാത്ത കെവിന്‍റെ കാര്യത്തിലുള്ള മനപ്രയാസം, ഇതെല്ലം അവളുടെ മനസിലൂടെ ഒരു മിന്നല്‍പിണറുപോലെ കടന്നു പോയി…
ഒരു ഇടവേളകയിഞ്ഞു ഉണരുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ക്ക് ഈ കടന്നുവരവ് സ്ഥിരമാണ്….തലച്ചോറിലേക്ക് ഒരു ടോര്‍ച് അടിച്ചു അതങ്ങ് കടന്നു പോകും.
കര്‍ട്ടന്‍ മാറ്റി പുറത്തേക് നോകുമ്പോള്‍ ഇനിയും ഉറങ്ങാത്ത ദുബായ് നഗരം,
തിക്കിതിരക്കി ഓടുന്ന വാഹനങ്ങള്‍, തീരത്തെ പാലത്തിനപ്പുറം പണിതീര്‍ന്നു കൊണ്ടിരികുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ ,റോഡ് മുറിച്ചു കടക്കുന്ന വൃന്ദര്‍ ,നീല പുതച്ച ആകാശം,അവക്കപ്പുറം അവളതു കണ്ടു …
നെല്പാടങ്ങൾ… നീല ചാലിച്ച ആകാശത്തിനു താഴെ കുഞ്ഞ് തുണ്ടു തുണ്ടു മേഘങ്ങൾ താഴെ ആ പച്ച താഴ്വര ,അവിടെ അവളുടെ വെള്ള കൊട്ടാരം ,
മുറ്റത്തിന്‍റെ ഒരു ഭാഗത്തു തളിർത്തു വരുന്ന കാട്ടു പൂവും മുല്ലയും ജമന്ദിയും ഉള്ള പൂന്തോട്ടം ,.അതിന്‍റെ അടുത്ത് അവളും അപ്പച്ചനും കൂടി കഴിച്ചിട്ട തെങ്ങിൻ തയ്‌കൾ ചാമ്പ മരം…
ഭക്ഷണം തയ്യാറാക്കി അവള്‍ കെവിനെ വിളിച്ചുണര്‍ത്തി…
അവന്‍ എയുന്നെറ്റോ ? അമ്മയുടെ കോള്‍ ലൗഡ് സ്പീക്കര്‍ ഇട്ടു അവള്‍ പറഞ്ഞു…..ഇല്ല എപോഴാ വന്നു കിടന്നത് എന്ന് ആര്‍ക്കറിയാം?
നിനക്ക് ഒരു ആശ്വാസം ആകുമല്ലോ എന്നോര്‍ത്ത ഞാന്‍ അവനെ അങ്ങോട്ട് നിര്‍ഭദ്ധിച്ചു അയച്ചത് ..ഇതിപ്പോ…..
പ്രിയ തിരിഞ്ഞു നടക്കുമ്പോള്‍ അവനെ ഒന്ന് നോക്കി…
കരുതലിന്‍റെ ഏതു തലം ആണ് അവളുടെ നോട്ടത്തില്‍ ഉണ്ടായിരുന്നത് എന്ന് അവന്‍ മന്സിലായില്ല…
അമ്മച്ചി….അവന്‍ എന്നോട് സംസാരിച്ചിട്ട് തന്നെ ആയച്ച ഒന്നായി
അവന്‍റെ മാനേജര്‍ വിളിച്ചു എന്നും പരാതിയാണ്
നല്ലതല്ലാത്ത ഒരു കൂടുകെട്ടു ഉണ്ട് അവന്‍ ഇവിടെ….
ഡോര്‍ അടച്ചു അവള്‍ പുറത്തേക് ഇറങ്ങി…
കോള് വെക്കുബോള്‍ അപ്പുറത്തു നിന്ന് കരച്ചിലിന്‍റെ ഒരു നേരിയ എങ്ങല്‍ മാത്രം അവള്‍കേട്ടൂ…
ഉറക്കത്തിന്‍റെ ഏതോ ഒരു ഇടവേളയില്‍ ആണ് കെവിന്‍ ആ കോളിം ബെല്ല് കേട്ടത്
ഡോര്‍ തുറന്നപോള്‍ കയുത്തോളം താടി നന്നായി ചീകിവെച്ച ഉയരം കൂടിയ ഒരാള്‍, അയാള്‍ നേരെ നോക്കാതെ പരിസരം വീക്ഷികുകയായിരുന്നു…
അയാളുടെ കണ്ണില്‍ ഭയം മാതമേ ഉണ്ടായിരുന്നുള്ളൂ
കണ്പോളകളില്‍ വിയര്‍പ്പ് കൂടിയിരിക്കുന്നു..
കോഡ് പറഞ്ഞതും അയാള്‍ ആ പൊതി കെവിന്‍ കൊടുത്ത്
കാര്‍ ഓടിച്ച് ദൂരേക്ക് പോയി…
ആ വെളുത്ത പൊടി ശ്വസന നാളത്തിലെക് വലിച്ചു കേറ്റുബോള്‍ അവന്‍ ഇനിയും ഉണര്‍ന്നിട്ടില്ലയിരുന്നു….
പാതി ഭോധം, പാതി ലഹരി, എന്നഅവസ്ഥ..
ബ്രേക്ക് ടൈമില്‍ ഫോണ് എടുത്ത് നോക്കിയപോള്‍ അവള്‍ അമ്മച്ചിയുടെ മെസ്സേജൂ കണ്ടു..
ആ എഞ്ചിനീയർ വിളിച്ചിട്ട് നിന്നെ കിട്ടിയില്ല എന്ന് പറഞ്ഞു ,
പിന്നെ അടുക്കളയുടെ ഭാഗത്ത് ഒട്ടിക്കാൻ ടൈൽസ് ഇനിയും വേണം, കെവിൻ പറഞ്ഞതുപോലെ ഒക്കെ അവന്‍റെ റൂം ഡിസൈൻ ചെയ്യാൻ ക്യാഷ് ഇനിയും കുറെ വേണ്ടി വരും എന്നാണ് എഞ്ചിനീയർ പറയുന്നത്
അത് സാരമില്ല കാശ് ഞാന്‍ അയച്ചേക്കാം…
ഫോണ്‍ ടേബിള്‍ വെച്ച് അവള്‍ ഒരു ദീര്ഘ ശ്വാസം എടുത്തു
ദുബൈ നഗരം ഓടുക തന്നെയാണ്….
BLUE
അല്‍പം വിയര്‍ത്തിട്ടാണ് അവള്‍ ബാല്കെണിയില്‍ വന്നു നിന്നത്
അടിവയറ്റില്‍ നിന്നൊരു കൊളുത്തി വലിക്കല്‍…
ഞാന്‍ എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്?
അവള്‍ ചുറ്റും നോക്കി അതെ എന്‍റെ ഫ്ലാറ്റ് തന്നെ
അഞ്ചു വര്‍ഷമായി ഞാന്‍ താമസിക്കുന്ന എന്‍റെ ഫ്ലാറ്റ്
എനിക്ക് പരിജയമുള്ള ടേബിള്‍, കര്‍ട്ടന്‍, ഫ്രിഡ്ജ്, ടെലിവിഷന്‍, സോഫ, എല്ലാംഎനിക്ക് പരിചയം ഉള്ളതു തന്നെ
ഓഫീസില്‍ നിന്നും മടങ്ങി വന്നപോള്‍ എനിക്ക് എന്താണ് സംഭവിച്ചത്?
ഒരു അപരചിതത്വം അവളെ വലയം വെകുന്ന പോലെ അവള്‍ക് തോന്നി തുടങ്ങി…ഞാന്‍ ഇപ്പോള്‍ എന്തിനാണ് അവനെ പറ്റി ഇങ്ങനെ ചിന്തികുന്നത്?
പക്ഷെ …..അവന്‍ എന്തിനാണ് എന്‍റെ അടുത്ത് വന്നിരുന്നു എന്നെ അങ്ങനെ നോക്കിയതു....? തൊട്ടത്...... ?
മുമ്പ് ഒരിക്കലും ഞാന്‍ ആ നോട്ടം അവനില്‍ കണ്ടിറ്റില്ല..
അപ്പോള്‍ അവന്‍ എന്നെ ആര്‍ത്തിയോടെ നോക്കുകയായിരുന്നു
അതെനിക് ഉറപ്പാണ്… എന്തിന്‍ ?
റോഡില്‍ വെച്ച് പല തെണ്ടികളും അങ്ങനെ നോക്കുന്നത് ഞാന്‍ കണ്ടിറ്റുണ്ട് അതെ....ആ നോട്ടം തന്നെ ആണ് അത്….
ശ്വാസം ചൂയി വലിയും പോലെ ആഴത്തിലേക്ക് അവളെ വലിച്ചു കൊണ്ട് പോകുന്ന പോലെ
അവന്‍ എന്തിന്‍? ഞാന്‍ അറിയാതെ എന്‍റെ പുറകിലൂടെ വന്നു എന്‍റെ തോളില്‍ തൊടണം..?
അവന്‍ എന്നെ അല്ല തൊട്ടതു….
അവന്‍ എന്നെ അല്ല നോക്കിയത്..
അതു തിരിച്ചറിയാന്‍ ഒരു പെണ്ണിന് മറ്റൊരു പെണ്ണിന്‍റെ ആവിശ്യം പൊലുമില്ല….
കണ്ണില്‍ ഇരുട്ട് പടരുന്നതു വരെ അവള്‍ ബാല്കെണിയില്‍ ഇരുന്നു…
അങ്ങകലെ ആ പച്ച താഴ്വര …അവിടെ അവളുടെ വെള്ള കൊട്ടാരം ഇല്ല..
നഗരം ഇമചിമ്മാതെ ഉണര്‍ന്നിരുന്നു.... ഉറങ്ങാതെ….അവളും…
പലപ്പോഴും അസമയത്ത് കെവിന്‍ അവളുടെ റൂമിലേക്കു സമ്മദം ഇല്ലാതെ കടന്നു വരാൻ തുടങ്ങി…
തന്നെ മുറുകുന്ന ഒരു കയര്‍ ആ ഫ്ലാറ്റിനു ചുറ്റും ഉണ്ടെന്നു തോന്നി തുടങ്ങി അവള്‍ക്….
ജീവിതത്തിന്‍റെ നിറങ്ങൾ അവള്‍ക്കു കണാന്‍ പറ്റുന്നുണ്ടായിരുന്നില്ല,,,
ചുറ്റും വെളിച്ചം നിറഞ്ഞ ഒരിടത്തു ഇരിക്കുമ്പോഴും ഒരു കറുത്ത നിഴൽ അവളെ വരിഞ്ഞു മുറുകുന്നത് പോലെ
താൻ നേരിടുന്ന മാനസിക സംഘർഷങ്ങൾ നിറഞ്ഞ ദിന രാത്രങ്ങളുടെ ആഴം അതിന്‍റെ വേദനകൾ ആരോടും പറയാൻ കഴിയാതെ അവൾ വീർപ്പുമുട്ടി, ഒന്ന് കുളിക്കാൻ പോലും ധൈര്യമില്ലാതെ റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി….
കല്ലും ചളിയും അടി ഒഴുക്കിൽ ഒളിപ്പിച്ചു ചുറ്റും
നനവുകൾ പടർത്തി ഒഴുകികൊണ്ടിരുന്ന ആ പുഴ വറ്റി വരണ്ടു തുടങ്ങി ….
ഭയമോ? വേദനയോ ? എന്തോ ആയി കൊള്ളട്ടെ തനിക് ഇതില്‍ നിന്ന് രക്ഷപെട്ടേ മതിയാവൂ എന്ന് തീരുമാനിച്ച് അവള്‍ ഒരായ്ച്ചക്കു ശേഷം പുറത്തിറങ്ങി കുളിക്കാനായി ബാത്രൂമിലേക്ക് കയറി…
സ്വന്തം വീട്ടിലെ കുളി മുറിയില്‍ അനുഭവികേണ്ടിവന്ന അരക്ഷിതാവസ്ഥ അവളെ വീണ്ടും ഉള്ളു പൊള്ളിച്ചു….അവിടെ ഒളി ക്യാമറ ഉണ്ടോ എന്ന് നോകേണ്ടിവന്ന അവസ്ഥ ആലോചിച്ചു അവള്‍ ഉരുകി ….
ഒരു പുഴക്കും വിഴുങ്ങാന്‍ കഴിയാത്ത അത്രയും മഴ പെയ്ത പോലെ അവള്‍ കരഞ്ഞു… ഒരു തുള്ളി കണ്ണുനീര്‍ വീഴാതെ….
കുളി കയിഞ്ഞു റൂമില്‍ എത്തിയപോഴാണ് ആ സംശയം അവളെ നൂലു പോലെ പിന്തുടര്‍ന്നത്
അത് …അത്…അതെന്തായിരിക്കും ? അങ്ങനെ ഒരു സ്റ്റിക്കര്‍ ഞാന്‍ ഇതുവരെ അവിടെ കണ്ടിട്ടില്ലാലോ?
അടി വയര്‍ വീണ്ടും അവളെ താഴേക്ക് വലിച്ചു..
വിറയുന്ന കയ്കളോടെ ആണു അവള്‍ ബാത്രൂമിന്‍റെ ഡോറിലെ ആ സ്റ്റിക്കര്‍ പൊളിച്ചത്
ആളുകള്‍ക്കിടയില്‍ വെച്ച് ഒരു പെണ്ണിന്‍റെ വസ്ത്രം അയിച്ചു മാറ്റുന്ന പോലെ അത്രയും ജാള്യതയോടെ…..അവളത് കണ്ടു ....ആ ദ്വാരം…..
പഞ്ഞിയില്‍നിന്ന് മുള്ളുകള്‍ പറിചെടുകും പോലെ ആയിരുന്നു അവളുടെ ഹൃദയം കിടന്നു പിടഞ്ഞത്
ലോകം മുഴുവന്‍ അവളെ ആ ദ്വാരത്തിലൂടെ നോകിയതു പോലെ
അത്രയും വേറുപ്പോടെ…
മൗനം കൊണ്ട് വീർപ്പുമുട്ടിയ ഒരു രാത്രിയിൽ അവൾ എഴുന്നേറ്റു
കംപ്യൂട്ടറിന്‍റെ മുന്നിൽ ചെന്ന് ഇരുന്നു
ദിവസങ്ങൾ ആയി തന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരായിരം ചോദ്യങ്ങൾക്കിടയിൽ നിന്നും അവൾക്കു രക്ഷപെടേണ്ടി ഇരുന്നു
മരണത്തിനും ജീവിതത്തിനു ഇടയിൽ ഇതിനകം ഒരുപാട് ദൂരം
അവൾ താണ്ടിക്കഴിഞ്ഞിരിക്കുന്നു
കറുത്ത പകലുകളെ നോക്കി ഒറ്റക്കിരിക്കാൻ ഇനി വയ്യ എന്നവൾ തീരുമാനിച്ചു
ഭയത്തെ കെട്ടിപിടിച്ചു എത്രനാൾ ഒരാൾക്കു ഉറങ്ങാനാവും ?
മുൻപ് ഒരിക്കലും അത്രമേൽ ആർദ്രമായാ വാക്കുകൾ എഴുതാനായി അവൾക് കൂട്ട് വന്നിട്ടില്ലായിരുന്നു
ഒരു ദീർഘമായ ശാസോച്ച്വസത്തിനിടയിൽ
‘NOT ALL TOUCHES WITH LOVE” എന്ന ടൈറ്റില്‍ ഇട്ടു അവൾ അത് എഴുതി തീർത്തു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തൂ...
ഒരു മയക്കത്തിൽ നിന്നോണം എഴുനേറ്റു കെവിൻ ആ പോസ്റ്റ് വായിക്കാൻ
തുടങ്ങി ,അതിലെ ഓരോ വാക്കുകളും അവനെ ഒരു ഗർത്തത്തിലേക് തള്ളി ഇടുന്ന പോലെ തോന്നി ,കെവിൻ നന്നായി വിയർകുന്നുണ്ട്
അപ്പോഴാണ് പ്രിയയുടെ റൂമിൽ നിന്ന് ബാത്റൂമിലേക് ബ്ലഡ് തുള്ളികളായി ഒരു നേർരേഖ പോലെ നീണ്ടു പോയത് അവൻ കാണുന്നത്
ഭയവും കുറ്റബോധവും കൊണ്ട് അവൻ മെല്ലെ ബാത്റൂമിന്റെ അടുത്തേക് നടന്നു.
മുറിവേല്‍ക്കപെട്ട ഒരായിരം സ്ത്രീ ആത്മാകള്‍ അവനെ തള്ളിവിടുന്ന പോലെ…
പ്രിയയുടെ റൂമിലേക്ക് ചെന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ വലിഞ്ഞെത്തിയത് ആ കമ്പ്യൂട്ടര്‍ വാള്‍പേപ്പറിലേക്ക് ആയിരുന്നു…
അത് കണ്ടപ്പോള്‍ഏറെ കാലത്തിന്‍ ശേഷം അവന്‍റെ കണ്ണുകള്‍ ഒന്ന് കരയാന്‍ കൂട്ടാക്കി
പക്ഷെ അപ്പോയെക്കും പുറത്ത് നിന്നുള്ള ആ ശബ്ദം അവന്‍റെ പാതി ഭോതത്തെ ഉണര്‍ത്തിയിരുന്നു…
കര്‍ട്ടന്‍ നീക്കി കെവിന്‍ പുറത്തേക് നോകുമ്പോള്‍ രണ്ടു പോലീസ് കാറുകള്‍ സൈറണ് ഇട്ടു നില്കുന്നു..
നാല് ഭിത്തികള്‍ അവനെ എടുത്ത് കറക്കിഎറിയുന്ന പോലെ അവന്‍ തോന്നി…
ഭലിഷ്ടമായ രണ്ടു കരങ്ങള്‍ അവനെ തൂക്കി നടകുന്നത് അവന്‍ മനസിലായി
ഒടുവില്‍ ഒരിക്കല്‍ കൂടി അവന്‍ ആ നേര്‍ത്ത ചോരപ്പാട് പിന്തുടര്‍ന്ന് ബാത്രൂമിലേക്ക് നോക്കി...പാതി നനഞ്ഞ നിലത്തു പ്രിയ ഇരിക്കുന്നു…കണ്ണെടുക്കും മുന്പ് അവനത് വെക്തമായി കണ്ടു…
രണ്ടു കവിളുകള്‍ പുറകിലേക് വലിച് കണ്ണുകള്‍ ഇറുക്കി ഒരു കത്തിയുടെ മൂര്‍ച്ചയുള്ള ആ ചിരി…
കഴുത്തു ഇടത്തോട്ട് മാറ്റി അവന്‍ ആ കമ്പ്യൂട്ടര്‍ വാള്‍പേപ്പറിലേക്ക് ഒന്നുകൂടി നോക്കി…
എന്നോ നഷ്ടപെട്ട, ജീവനുള്ള, ഭോധമുള്ള, ചേച്ചിയുടെ പ്രിയപ്പെട്ട അനിയനെ
അവനെ തന്നെ അവന്‍ ഒരിക്കല്‍ കൂടി കണ്ടു…
GREEN
ഖോർ ഫക്കനിലെ ഗ്രീന്‍ വില്ല എന്ന റിസോട്ടില്‍ വെച്ചായിരുന്നു
"NOT ALL TOUCHES WITH LOVE" എന്ന പ്രിയയുടെ ആദ്യത്തെ നോവലിന്‍റെ വിജയാഘോഷം സംഘടിപിച്ചത് ,ഡിസംബറിലെ തണുപ്പുള്ള ഒരു വൈകുന്നേരം
ദുബായിലെ പ്രശസ്തമായ ഒരു പുബ്ലിഷര്‍ ആണു അത് പ്രസിദീകരിച്ചത്
കമ്പനിയുടെ ഡയരക്ടര്‍മാര്‍, അവളുടെ ഓഫീസിലെ ചില പരിചയക്കാര്‍,
ലോകത്തിന്‍റെ പല കോണില്‍ നിന്നും എത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍,
ചില NGO കളുടെ തലവന്മാര്‍, അങ്ങനെ വെളുത്ത ഷര്‍ട്ടിന്‍റെ മുകളില്‍ കറുത്ത കോട്ടിട്ട നിരവതി പേര് നേരത്തെ എത്തി…
പിന്നെ അവളുടെ അടുത്ത സുഹൃത്തും പുബ്ലിഷേഴ്സിന്‍റെ CEO അയ യുസുഫ് മുഖ്യ പ്രഭാഷണം നടത്തി സദസിനെ കയടിപിച്ചു,
പ്രിയ പക്ഷെ സംസാരിക്കാന്‍ സ്റ്റെജിലേക്ക് വിളിച്ച ക്ഷണം വിനയത്തോടെ നിരസിക്കുകയായിരുന്നു …സദസ്സിലെ മിക്കവരെയും അത് ആശ്ച്യര്യത്തില്‍ ആക്കി
ഔദ്യോഗിക പരിപാടിക്ക് ശേഷം വിരുന്ന് സല്‍ക്കാരത്തിനായി
എല്ലാവരും കുന്നിന്‍ ചെരുവിലെ കോട്ട പോലെ കെട്ടിയ തുറന്ന ഭാഗത്തേക്ക് ചെന്നു….
തിരമാലയുടെ അലമുറ ശബദം താഴെയായി കേള്‍ക്കാം…
പലരും വന്നു പ്രിയയുടെ ഓട്ടോഗ്രാഫ് വാങ്ങി, കൂടെ നിന്ന് ഫോട്ടോ എടുത്തു ചിലര്‍ ഒരു പുഞ്ചിരി സമ്മാനിച്ചു, എഴുത്തിന്‍റെ മാസ്മരികതയെ പറ്റി പുകഴ്ത്തി
സ്റ്റേജില്‍ വെച്ച് രണ്ടു വാക്ക് സംസാരികാത്തതിന്‍റെ പരാതി മിക്കവരുടെയും മുഖത്തു കാണാമായിരുന്നു…
മുന്നില്‍ നില്‍കുന്നവരെ വകഞ്ഞു മാറ്റി യുസുഫ് ഒരു സ്ത്രീയെ കൂട്ടി വരുന്നത് കണ്ടു
തല മുടി പൂര്‍ണമായി ചെമ്പിച്ച കയുത്തു നീണ്ട വിശാലമായ കണ്ണുകള്‍ ഒരു സ്ത്രീ….പ്രിയ അവരെ മുമ്പ് കണ്ടിട്ടില്ല…യുസുഫ് അവരെ പരിചയപെടുത്തി...
"ഹെലെന്‍" എന്നാണ് അവരുടെ പേര്, പാരിസില്‍ നിന്നാണ്…
അവരുടെ കമ്പനിക്ക് പ്രിയയുടെ നോവലിന്‍റെ റോയല്‍റ്റി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്….
ഹെലെന്‍ പ്രിയയുടെ രണ്ടു തോളിലും കയ് വെച്ചു….
അവര്‍ കരയാന്‍ പോവുകയാണോ എന്ന് അവള്‍ക് തോന്നി
I'm so proud of you , and its pleasure to meet you …Priya , രണ്ടു വര്‍ഷങ്ങള്‍ക്കു
മുമ്പ് ജനീവയില്‍ വെച്ചാണ് ഞാന്‍ നിങ്ങളുടെ നോവല്‍ വായിച്ചത്
നിങ്ങള്‍ കടന്നുപോയ സാഹചര്യം ഒരു കഥ പോലെ എയുതാമായിരുന്നിട്ടും നിങ്ങള്‍ അത് ചെയ്യതിരുന്നതാണ് എന്നെ നിങ്ങളെ മുമ്പില്‍ എത്തിച്ചത്…
ഒരാളുടെ സ്വന്തം ജീവിതം ഇങ്ങനയും എയുതാം എന്ന് അത് വായിച്ചപോള്‍ ആണ് എനിക്ക് മന്സിലായത്…
ഞാന്‍ നേരത്തെ സദസ്സില്‍ ഉണ്ടായിരുന്നു….
നിങ്ങള്‍ എന്ത് കൊണ്ട് സ്റ്റേജില്‍ കയറി രണ്ടു വാക്ക് സംസാരിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി
ലോകം നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍തിരിക്കുകയായിരുന്നു…
നിങ്ങള്‍ എന്തോ പറയാന്‍ ആഘ്രഹിക്കുന്നുണ്ട് എന്നെനിക് തോനുന്നു..
പ്രിയ അപ്പോള്‍ തിരമാലകള്‍ക്കിടയില്‍ തനിച്ചിരിക്കുന്ന ആ ഒറ്റ പാറയെ നോക്കി ഇരിക്കുകയായിരുന്നു…
ഒരു മിന്നല്‍ പിണര്‍ പോലെ കയിഞ്ഞതെല്ലാം മുന്നിലെ കറുത്ത അലകളില്‍ അവള്‍ വ്യക്തമായി കണ്ടു….
ഫോണ് എടുത്ത് അവള്‍ വാള്‍പേപ്പറിലേക്ക് ഒന്ന് കൂടി നോക്കി..
അവള്‍ സമ്മതം മൂളിയാലും ഇനി ഒരിക്കല്‍ കൂടി നനയാന്‍ ആ കണ്ണുകള്‍ തയ്യാറല്ലായിരുന്നു
അവള്‍ ഹെലെനെ നോക്കി….ഹെലെന്‍, നിങ്ങള്‍ പറഞ്ഞത് ശരിയാണ് മുഴുവന്‍ സ്ത്രീകളോടും എനിക്ക് ഒന്ന് പറയാന്‍ ഉണ്ട്…..
ഹെലെന്‍ കയ്യിലെ ബുക്ക് അവളുടെ നേരെ വെച്ചു കൊടുത്തു…
ഓള പരപ്പിലെ ആ ഒറ്റ പാറയെ നോക്കി അവള്‍ അത് എയുതി…
my dear sisters of the whole world..
Be calm like the sea ,and brave like the waves.
-----------
[ According to the World Health Organization (WHO), 30% of women worldwide have experienced physical or sexual violence from an intimate partner or non-partner in their lifetime. This is estimated to be 736 million women.]
[ ACCORDING TO A NATIONAL FAMILY AND HEALTH SURVEY IN 2005 TOTAL LIFETIME PREVALENCE OF DOMESTIC VIOLENCE WAS 33.5% FOR SEXUAL VIOLENCE AMONG WOMEN AGED 15-49 ]
VP.MANZOOR


Comments
Post a Comment